വെളുക്കെചിരിച്ച്
വെള്ളിത്താലവുമേന്തി
പോയവർ നാം തന്നെയാണ്
വെറുതേയാവില്ലെന്ന്
വേരോളം ആഴ്ന്ന് വിചാര
പ്പെട്ടുകൊണ്ടിരുന്നു
മനക്കോട്ടകൾ കെട്ടിയതിന്
കണക്കില്ല
ബേങ്ക് എക്കൗണ്ട് തുടങ്ങിയത്
ലക്ഷം വാങ്ങാനല്ല
കൈയ്യിലെ ചില്ലിക്കാശും കളഞ്ഞു
പോകാതിരിക്കാനെന്നറിഞ്ഞിട്ടും
വേറുതേയാവില്ലെന്ന് ......!
അതെ വെറുതേയായില്ല
വിലയും നിലയും.
കയറിക്കൊണ്ടിരിക്കുന്നുണ്ട്
വിലകൾ
നിലകളും ഉയരുന്നുണ്ട്
വലിയ മാളുകളുടെ
ഏതു കാലത്താണ് പശുവിന്
ഇത്രയും വിലയും നിലയുമുണ്ടാ
യത്
മാംസത്തിന്റെ പേരിൽ
മാംസം വെട്ടിനുറുക്കിയത്
മിണ്ടാതിരുന്നാലായിരുന്നു പ്രശ്നം
ഇപ്പോൾ മിണ്ടുകയേ വേണ്ട
പേനകൾ വിശ്രമിക്കട്ടെ
അടങ്ങിയിരുന്നാൽ മതി
ഇത്രയും നല്ല കാലം മുമ്പ് ഉണ്ടായി
ട്ടുണ്ടോ!
നിങ്ങൾ ഭംഗിയാർന്ന പ്രതലം മാത്രം
കാണുക
പെരുച്ചാഴികൾ തറ തുരന്നു കൊണ്ടേ
യിരിപ്പാണ്
ഓർക്കുന്നില്ല നിലംപൊത്തുമ്പോൾ
സിംഹാസനവും വീഴുമെന്ന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ