കൃഷ്ണൻ മാഷ,യാലയിലെ
ഒരാല പൈക്കളിൽ
ഒരു പൈയ്യായി കണാരേട്ടനുണ്ടാകും
കണ്ടം ബീഡി ചുണ്ടിൽ തന്നെ കാണും
കുസൃതി പിള്ളേരുടെ കൂക്കിവിളിക്ക്
അകമ്പടിയായി കൊഞ്ഞനം കുത്തും
വെള്ളച്ചായ കണ്ടം ബീഡിയെന്നു കേട്ടാൽ
മുരിയെപ്പോലെ തലവെട്ടിച്ച്
മുക്രയിട്ട് ചുരമാന്തുന്നതു പോലെ
കല്ലുപെറുക്കി തുരുതുരാ യെറിയും
പല്ലില്ലാമോണ അമർത്തിക്കടിച്ചും
അമ്മയ്ക്കു പറഞ്ഞും
ചീത്ത വാക്കുകൾ ചവച്ചു തുപ്പും
എന്റെ ഓർമ്മയിൽ
ഞങ്ങടെ നാട്ടിലെ ശ്മശാനത്തിൽ
ഏറ്റവും കൂടുതൽ ആളുകൂടിയത്
കണാരേട്ടൻ മരിച്ചപ്പോഴാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ