മനമെങ്ങുസഞ്ചരിച്ചാലുമെൻമാനസ- പ്രീയതൻ ചാരത്തു വന്നണയും
പരിമളംപെയ്യുമാ പുഞ്ചിരിപൂക്കളെ
പ്രണയപുരസരം ലാളിച്ചിടും
മാമകചിത്തം തുടിക്കുമാനേരത്ത്
മായികമായൊരു നിർവൃതിയാൽ
സുമസമമായോരധരങ്ങളാലവൾ
എരിവുള്ളചൂടു പകർന്നപോലെ
കരളിന്നുഷ: സന്ധ്യ കാതരമായെന്തോ
കൊഞ്ചിക്കുഴഞ്ഞു പറയുമ്പോലെ
പുളകങ്ങൾപൂത്തതാ പ്രണയമലരണി -
ക്കാടുകൾ തനുതോറും പൂത്തുനിൽപ്പൂ
താനേയിരുന്നുഞാൻ തരളഗാനം മൂളി
ഭ്രമരമായ് ചുറ്റിപ്പറന്നിടുന്നു
അങ്ങെത്ര ദൂരം നീയെങ്കിലുമോമനേ
എന്നുള്ളിൽ ചാരത്തു ചേർന്നിരിപ്പൂ
നീയെന്റെ കാതിൽ മൊഴിയുന്ന നേരത്ത്
ഇരു സുഗന്ധങ്ങളൊന്നാകുന്ന പോൽ
ചിലനിമേഷങ്ങളിൽ സ്വപ്നംതുടിക്കുമാ
മിഴികളിപ്പോഴും ഞാൻ കാണുന്നുണ്ട്
പറയാൻകൊതിച്ചരികത്തണഞ്ഞീടു
മ്പോൾ
പറയാൻ മറന്നു പോകുന്നു നമ്മൾ
പറയുവതെന്തിനു പ്രീയേനാമെന്നെന്നും
പതിവായി മനസ്സാൽ മൊഴിവതില്ലേ
പകർന്നിടാമെന്നെന്നും മധുരമാംപ്രണയ
ത്തിൻ
നിർവൃതിയെന്നെന്നും കാത്തുവെയ്ക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ