ഞങ്ങൾക്കന്ന്
പ്രത്യേകം ,പ്രത്യേകംസ്ക്കൂളുണ്ടാ
യിരുന്നില്ല
വേർതിരിവൊട്ടു മുണ്ടായിരുന്നില്ല
ആണും പെണ്ണെന്നില്ലാതെ
ജാതി മത ഭേദമില്ലാതെ
ഒറ്റക്ലസിൽ ഒന്നിച്ചിരുന്നു പഠിച്ചു.
ഇന്ന്;
കേൾക്കാവാക്കിനെ ചൂണ്ടയിൽ
കൊരുത്തവർ ഇരപിടിക്കുന്നു
പ്രണയപ്പേരിൽ പത്തലിനടിച്ച്
മൃത്യു കൊയ്യുന്നു
കലാശാലകൾ കലാപശാലയായ്
കഴുത്തറക്കുന്നു
വെടിമരുന്നിന്റെ തരികൾ ചിന്തയിൽ
തിരുകിക്കയറ്റുന്നു
ചരിത്രത്തോട് മുഖം തിരിച്ചവർ,
ചരിത്രമെഴുതുന്നു
പഴയ ചിത്രം ചവറ്റുകൊട്ടയിൽ
പറിച്ചെറിയുന്നു
വാക്കുകൾക്ക് തോക്കു കൊണ്ട്
ഉത്തരം കുറിക്കുന്നു
ചോരച്ചാലുകൾ നീന്തിയോരുടെ
ചോര ചീന്തുന്നു
ചാരെ നിൽക്കും കാറ്റിൻ കണ്ണുകൾ
കാണുന്നില്ലവർ
ചോറ്റുപട്ടാളമായി ചീറ്റിനിൽക്കുമ്പോൾ
ചവറ്റുകുട്ടയിലാണ് നാളെ
അറിയുന്നില്ലവർ.
പറഞ്ഞു നിൽക്കാൻ നേരമില്ല
വരികയാണവർ
കണ്ണു ചൂഴ്ന്നു, നാവരിഞ്ഞ്,
വിരലറുത്താലും
മൂർന്നെടുത്തത് മുളച്ചു വരും
കാലമൊന്നുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ