കുഞ്ഞുനാളിൽ കളിക്കാത്ത കളിയൊന്നുമില്ല
മണ്ണുമ്മേൽ കയറി നാടകം കളിച്ചു ,ഡാൻസ്
കളിച്ചു
മംഗലം കഴിച്ച് കളിച്ചു ,അച്ഛനു ,മമ്മേം കളിച്ചു
വാഴത്തട നെഞ്ചിൽ വെച്ച് രണ്ട്പേർ കയറി
സൈക്കിളോട്ടം കളിച്ചു
അട്ടാച്ചൊട്ട, മരംവണ്ടി, തീവണ്ടി, കള്ളനും പോലീസും
കൊത്തങ്കല്ലും, നാരങ്ങപ്പാലും
ദാരിദ്ര്യം നൂറായിരമുണ്ടായിരുന്നെങ്കിലും
പട്ടിണിയിൽ കട്ടൻകപ്പതിന്ന് അവശരായെങ്കിലും
കുഞ്ഞുങ്ങൾ ഞങ്ങൾക്ക് കഞ്ഞിക്ക് പറഞ്ഞ
മുണ്ടായില്ല
പാത്തുമ്മയും, പത്രോസേട്ടനും, കമ്മാരൻ -
കൈക്കോറും ഞങ്ങൾക്ക്
കഞ്ഞിയും ,താളിൻതണ്ട് ഓലനും, തകര ഉപ്പേരിയുമായിരുന്നു
കാറാക്കർക്കടകമാസത്തില് കാകൻ കണ്ണ് തുറ
ക്കാത്ത വെളുപ്പിന്
കൂരയുടെ മൂലക്ക് കുത്തിയിരുന്ന് പിഞ്ഞാണത്തില് മഴവെള്ളംവീഴുന്ന താളവും കേട്ട് മയങ്ങിയിരുന്നു
എന്നാലും, അന്നൊന്നുമറിഞ്ഞില്ല കഷ്ടപ്പാട്
ഒരു കുറവുമുണ്ടായില്ല സന്തോഷത്തിന്
എല്ലാരുമൊപ്പരംഒരു കൂരയിൽ അല്ലലിലും തെല്ലു
മറിയാതെ.
അന്ന് അത്രയും ചിരിച്ചതുകൊണ്ടായിരിക്കുമോ
ഇന്ന് ഇത്രയും കരയേണ്ടി വരുന്നത്?
ആശ്വസിപ്പിക്കാൻ ആരുമില്ലാതായിപ്പോകുന്നത്?
സ്വന്തങ്ങളും, ബന്ധങ്ങളും വാക്കിലൊതുങ്ങി
കണ്ടാലറിയാതാകുന്നത്?
കാലുവെന്ത നായയെപ്പോലെ ഓടുമ്പോഴും
ഉള്ളിലുണ്ടിന്നും ആ മുക്കണ്ണൻചിരട്ടയും,മണ്ണപ്പവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ