ശത്രുവിൻ്റെ ശത്രു മിത്രം
ഒറ്റമാത്രകൊണ്ട്
ഒരായുധപ്പുര
സർപ്പം നീട്ടിയ പഴമവൻ
ദർപ്പത്തിൻ്റെ കൂട്
അവൻ ശ്യാമത്തിൻ്റെ
കാവൽക്കാരൻ
ശരമുനയിൽ
ശിശിരം കോർക്കുന്നവൻ
ഇല്ല ഇനി വസന്തം
തളിർക്കാൻ
ജീവിത വൃക്ഷം
ഋഷഭത്തിൻ്റെ കണ്ണുകൊണ്ട്
ഇനി മലർമാല്യം
പാദുകത്തിന്
പാമ്പിൻ തോൽ
പത്രത്തിനായ് കാത്തിരിക്കാം
അതാ, മുറ്റത്തൊരു
കിളിക്കുഞ്ഞിൻ്റെ ശവം
പുലരിക്ക്
ചോരയുടെ ഗന്ധം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ