മൗനത്തിൻ്റെ ചാരത്തിനുള്ളിൽ
ജ്ഞാനത്തിൻ്റെ കവിതയിരിക്കുന്നു
കവിത മുയൽക്കുഞ്ഞിനെപ്പോലെയാണ്
മനസ്സിൻ്റെ പൊന്തക്കാട്ടിൽ മറഞ്ഞിരിക്കും
കാലനക്കമില്ലാതെ കൈയ്യടക്കത്തോടെ
പിടിക്കണം കവിതയെ
ആളനക്കംകേട്ടാൽ അല്പമൊന്നമാന്തിച്ചാൽ
കുന്നിൻ ചെരുവിലേക്കു മറയുന്ന മായ -
ക്കുതിപ്പാണ് കവിത
കടിഞ്ഞാണില്ലാത്ത കുതിരക്കുതിപ്പാൽ
എത്ര ദൂരം താണ്ടിയിട്ടുണ്ടാകുംഉളളം
പുറമേ നാം താണ്ടിയ ദൂരത്തേക്കാൾ
കവിയുടെ കല്ലുളിയാൽ കൊത്തിയെടുക്കു
ന്ന ചരിത്രമാണ് കവിത
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ