കൊറോണക്കാലമല്ലേ
കറങ്ങി നടക്കാൻ കഴിയില്ലല്ലോ
ഒരു കവിതയെഴുതാമെന്നു കരുതി -
യപ്പോഴാണ്
അവൾ കയറി വന്നത്
മാസ്ക് ധരിച്ച്,കണ്ണിലൂടെ ചിരിച്ച്
പുറത്തിറങ്ങാൻ ശ്രമിക്കുമ്പോഴേക്കും
അവൾ അകത്തേക്കു വന്നുകഴിഞ്ഞു
സാമൂഹിക അകലം പാലിക്കണമെന്ന്
മിഴികളാൽ മൊഴിഞ്ഞു
വേവലാതി വേണ്ടെന്നും
വീട്ടുകാരുകാണും മുമ്പേ തിരിച്ചുപോകു-
മെന്നും
കാണാൻ കൊതിയായി വന്നതാണെന്നും
കരളിൽ തൊട്ടു
നെറ്റ് കട്ടായതിനാൽ നൈറ്റിലെ ചാറ്റിംഗ്
ചീറ്റിപ്പോയതിനാൽ
വെയിറ്റിംഗ് ഷെഡ്ഡ് പോലീസ് താവളമായതി-
നാൽ
കാണാതെ കണ്ണുകടഞ്ഞപ്പോൾ
കയറി വന്നതാണെന്നും പറഞ്ഞ്
കടലാസിലേക്കവൾ കയറിയിരുന്നു
ഈ കവിതക്ക് എന്തു പേരിടുമെന്ന്
ഞാൻ നഖം കടിക്കുമ്പോഴാണ്
വേലയും, കൂലിയുമില്ലാതെ നിൽക്കുമ്പോൾ
ഈകഞ്ഞിക്കെന്തുഞാൻകൂട്ടാൻ വെയ്ക്കു-
മെന്ന്
അമ്മ പിറുപിറുക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ