കത്തിച്ചുവെച്ച പന്തമായിരുന്നു
കരിന്തിരി കത്തിത്തുടങ്ങി
ഹൃദയത്തിൽ ചേക്കേറിയവൾ
കൂടുവിട്ട് കൂട്ടുതേടിപ്പോയി
വിതയ്ക്കപ്പെട്ട പാഴ് വസ്തുപോലെ
നീ നൽകിയ വാഗ്ദ്ധാനങ്ങൾ
ഉഷ്ണവും, ശീതവും തന്ന്
വസന്തത്തിൻ്റെ കൈയും പിടിച്ച് -
നിൻ്റെപടിയിറക്കം
ഭ്രാന്ത് വിളിച്ചു പറയുന്നു സത്യം
തുടലൂരിയോടുന്നുമിഥ്യയിൽ ഭ്രമിച്ച -
ജീവിതം
പ്രണയമേ നിൻ്റെ കോപ്പയിൽ
നിറച്ചു വെച്ചിരിക്കുന്നു കണ്ണീരിൻ -
വീഞ്ഞ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ