ഓർമ്മത്തെരുവിൽ ഒരു പെൺകുട്ടി-
നിൽക്കുന്നു
വീട്ടു തിണ്ണയിൽ ചീട്ടുമലർത്തുന്നു -
നിലാവ്
തമസിൻ്റെ തപസ്സിൽ ഒരു ബോധി വൃക്ഷം.
കുരുസഭാതലം ലോകം
കൃഷ്ണേ രക്ഷിക്കുവാനില്ല ഒരു കൃഷ്ണനും
രാമനാമം ജപിപ്പവന് നെഞ്ചിൽ വെടിയുണ്ട
രാമൻ്റെ പേരിൽ മഹാലഹള
ജള പ്രഭുക്കൾതൻ തേരോട്ടം
ജരബാധയാലുള്ള ജ്വരമൂർച്ഛ
ചേക്കയൊഴിയുന്നു പക്ഷികൾ
പുഴവഞ്ഞിയുണങ്ങിയ,ഒഴുക്കു മറന്നപുഴ
മേഘനൊമ്പരത്തിൻ്റെ കണ്ണീരുധാരകൾ
എന്നോ പൂഴ്ന്നുപോയ് സുഖദശീതങ്ങൾ
എങ്ങും നിറന്ന സങ്കട സന്ധ്യകൾ
സ്നേഹമെന്നതേ ഭയമായിമാറി
സൗഹൃദം സന്ദേഹമായി
ഏകാകിയായി ദു:ഖിയായി.
ജീവിതമേ ഒരൊറ്റ തിരിഞ്ഞുനോട്ടം - മതിയായിരുന്നു
തളിർത്തുവളരുവാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ