കടൽ ഇങ്ങനെയൊക്കെയാണ്
ചിലപ്പോൾ, ചതഞ്ഞ മുല്ലപ്പൂവിൻ
ഗന്ധവുമായി
അഴിഞ്ഞുലഞ്ഞ ഉടയാടകൾ വാരി
ച്ചുറ്റി
അലസംതിരിഞ്ഞു കിടക്കുന്ന പുതു
പ്പെണ്ണ്
ചിലപ്പോൾ, ഉണങ്ങാനിട്ട നീലച്ചേല,
മദിരാലസ്യത്തിൽ മാനം നോക്കി
മലർന്നു കിടക്കും മദാലസ
നിരങ്ങി വന്ന് ഞരങ്ങി ഞരങ്ങി
കരയിൽ തലചായ്ച്ചു കിടക്കും വയ-
സ്സിത്തള്ള,
ചിലപ്പോൾ, തട്ടമിട്ട് കെസ്സുപാട്ടിൻ്റെ -
മട്ടിൽ
പാട്ടുമൂളി വരും മൊഞ്ചത്തി,
ഗസലിൻ്റെ ഗാനവസന്തം
അരുമയായ പൈക്കിടാവ്
മറ്റു ചിലപ്പോൾ, കാടുപോലെ കറുത്തി -
രുണ്ട്
മുരണ്ടുവരുന്ന വിശന്ന വന്യമൃഗം,
ഒരു മദയാന,
കയറൂരിവിട്ട ക്രോധം
ചിലപ്പോൾ, ശാന്തഗംഭീരനായ താപസ -
ശ്രേഷ്ഠൻ
മടിപിടിച്ച് മുഖമൊളിപ്പിച്ചിരിക്കുന്ന വിഷാദ
രോഗി
മുരണ്ടുവരുന്ന ഒരു കാടൻപൂച്ച
ചാന്തുപൊട്ടിട്ട് കണ്ണെഴുതി മുല്ലപ്പൂക്കൾ ചൂടിയ
അഭിസാരിക
കടൽ ഇങ്ങനെയൊന്നുമല്ല
കാത്തു വച്ചതൊക്കെയും കൊടുത്ത്
പോറ്റി വളർത്തിയ മക്കളുടെ ക്രൂരതയിൽ -
മനംനൊന്ത്
കരഞ്ഞു നിലവിളിക്കാൻമാത്രം വിധിക്കപ്പെട്ട -
ഒരമ്മ ജന്മ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ