അകന്നു നിന്ന് ആശിപ്പിക്കാനെളു
പ്പമെന്നും
അധിക മടുത്താൽ ആകുലതപ്പെ
ടുത്തുമെന്നും
നീയാണെന്നെ പഠിപ്പിച്ചത്
സാന്ധ്യ വെളിച്ചം കറുപ്പിച്ചു കൊണ്ടി
രുന്ന നിന്റെ കണ്ണിൽ
ഞാൻ വന്നതുമുതൽ പുലരികൾ
വിരിയുകയായിരുന്നു
അതുകൊണ്ടുതന്നെയാണ് നീയെത്ര
വേദനിപ്പിച്ചിട്ടും
അമർത്തിപ്പിടിച്ച നിന്റെ വിരലുകൾ
ഞാനടർത്തിമാറ്റാതിരുന്നത്
പ്രണയത്തിന്റെ അഭൗമമായ സംഗീത
മാകുവാനേയെനിക്ക് കഴിയൂ
ഇവിടെ നീ,യൊറ്റയ്ക്കല്ലെന്ന് പറയുവാ
നേയെനിക്കറിയൂ
എത്രവട്ടം ചേർന്നിരുന്ന് വായിച്ചിട്ടുണ്ട് നാം
സഞ്ജീവനീ രാഗംപാടിയ ജയദേവ കഥകൾ
പിന്നെയെന്തിനായിരുന്നു അലിവിന്റെ
യീർപ്പമുള്ള കണ്ണുകൾ എരിതീയായുണ
ർന്നത്
ഓരോ കതകും എനിക്കു പിന്നിൽ കൊ
ട്ടിയടച്ചത്
കലങ്ങിയൊഴുകുന്ന കാലവാഹ്നിയിലെ
കുമിളകളാണ് നാമെന്ന് നീ ഓർത്തിട്ടു
ണ്ടോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ