നീ ഒരഗ്നിശലാകയായിരുന്നു
അതോ ശ്രവണസീമയ്ക്കുമപ്പുറം
അതിതാരസ്ഥായിയിൽ പാടുന്ന
ഒരു രാഗമോ
പരിഭവം തിരനീക്കി അരങ്ങുതകർ
ക്കുമ്പോൾ
പ്രണയത്തിന്റെ, യുൾക്കടലിൽ
പൂവിതളുകൾ പോലെ
ഏതോ സിംഫണിയുടെചിറ്റോളമായി
നീയെന്നെ പൊതിയുന്നു
അടങ്ങിപ്പോയ ജ്വാലകളെ ഉലയൂതി
യുയർത്തിയവർ നമ്മൾ
നിന്റെ തൃഷ്ണയുടെ ഹോമാഗ്നിയിൽ
വന്നു പതിച്ച ചിത്രശലഭമോ ഞാൻ?
എന്നെ പാട്ടു പാടിയുറക്കിയ ഒരു കൂട്ടു
കാരിയുണ്ടെന്ന്
പറയണമായിരുന്നു യെനിക്ക്.
എന്റെമനസ്സിൽനീമരിച്ചെന്ന്നീപറഞ്ഞ
നിമിഷം
അപരിചിതമായ ആകാശവും, അജ്ഞാ
തമായ വർണ്ണവുമായിനീമാറിയ നിമിഷം
ഞാനൊരു പൊങ്ങുതടിയായൊഴുകുന്നു
നീയെന്ന വസന്തത്തെയോർത്ത്
മനസ്സിലൊരു കാലവർഷമിരമ്പുന്നു
ഓർമ്മയുടെ ഓളങ്ങൾ തുള്ളിക്കൊണ്ടേ
യിരിക്കുന്നു
ഇപ്പോൾ, യിതാകൈകഴുകുവാനായി
ടാപ്പു തുറന്നപ്പോൾ നിന്റെ ഓർമ്മകൾ
ആരവത്തോടെ കുതിച്ച് എന്റെ
കൈക്കുമ്പിൾ കവിയുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ