ഉറങ്ങുന്ന ഉച്ചയെഞോടിയുണർത്തി
വിജനപാതയിൽ പൊട്ടിച്ചിരിക്കുന്നു
വെയിൽ
എല്ലാതോടും വറ്റിവരണ്ടയീച്ചൂടിൽ
മനസ്സിലൊരു ജലധാര ഒച്ചവെയ്ക്കുന്നു
കൊഴുത്തു നിന്ന കാടിന്റെ കാന്തി കെട്ടു
പോയിരിക്കുന്നു
പ്രണയകാലം പറന്നു പോയിരിക്കുന്നു
ഉറവ ഉണങ്ങിപ്പോയിരിക്കുന്നു
ഇവിടെ ഭൂമികുലുക്കി പക്ഷികളുടെ
തേർവാഴ്ച്ച
ഒടുങ്ങിപ്പോകുന്ന വന വൃക്ഷങ്ങളുടെ
തേങ്ങൽ ആരു കേൾക്കാൻ
ഉടുപ്പുരിഞ്ഞ് കാട്ടുപെണ്ണിനെ
ചാട്ടവാറാലടിക്കുന്നു വെയിൽ
അവൾ അമ്മയെന്നു, മുൺമയെന്നു
മോർക്കാതെ
കാമാർത്തിയുടെ കാട്ടാളത്വമാടിയില്ലെ
നിങ്ങളവളിൽ
പൊലിഞ്ഞു പോയ അവളുടെ ജീവിത
സ്വപ്നങ്ങൾ
അശനിപാതമായി നിന്നിലുയിർക്കും
വാതിൽപ്പൊളിയുടെയിടയിൽ
ചതഞ്ഞരഞ്ഞ ഒരു പാറ്റയാകും നീ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ