സുഖലോലുപതയിൽ
ബോധം മറഞ്ഞവരുടെ
നാട്ടിൽ നിന്ന്
ചോരയുടെവേരുകൾ പടർത്തി
ബോധി വൃക്ഷം വിത്തിലേക്ക്
യാത്ര പോയി.
കർക്കടകം കൈമലർത്തിനിന്നകാലം
ജലപ്പരപ്പിൽ മിന്നായം പോലെ
തുള്ളി മറഞ്ഞ്
തുമ്പിച്ചിറകുകൾ സൃഷ്ട്ടിച്ച്
കുളത്തിൽ പുളയുന്ന മീനുകളെല്ലാം
ചത്തുമലച്ച് ആകാശം നോക്കി
ക്കിടന്നു
മഴച്ചുംബനത്തിന്റെ ഓർമ്മയുണ്ടിന്നും
പച്ചപിടിച്ചുള്ളിൽ
കാലപ്പകർച്ച ഹൃദയത്തിൽ ഉഴവുചാലു-
പോലൊരു മുറിവുണ്ടാക്കി
നെഞ്ചു പറിഞ്ഞു പോകുന്ന വേദന
തിളപ്പിച്ചൊഴിക്കുന്നു ഗ്രീഷ്മം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ