പടികടന്നുവന്ന പ്രഭാതപത്രത്തിൽ
ഒരു പിശാചിരിക്കുന്നു
സ്വന്തംമകളെ പിച്ചിച്ചീന്തിയ ഒരു
പിശാച്.
മകളിപ്പോൾ അരികിലേക്ക് വരുന്നേ
യില്ല
സംശയത്തിന്റെ ഒരുപൂച്ച മിഴികളിൽ
പതുങ്ങിയിരിക്കുന്നു.
മകളുടെ മുഖത്തു നോക്കുമ്പോൾ
എന്നിലൊരു പൊട്ടിത്തെറിയുണ്ടാകുന്നു
ആ പിഞ്ചു മുഖം ഒരു കുട്ടിയുടേതല്ല
മുതിർന്ന സ്ത്രീയുടേത്
അവളുടെ കൊഞ്ചിക്കുഴയലിന്, ലജ്ജ
യ്ക്ക്
ഉറക്കറയുടെ സാന്ദ്രതയുളവാകുന്നു
പൊട്ടിപ്പോയ പാദസരം വിളക്കിയെടുത്ത്
എങ്ങനെ,യാപാദത്തിലണിയിക്കും ?!
പൊട്ടിപ്പോയ ഒരു പാദസരം മനസ്സിൽ
കിലുക്കി
ഇവിടെയൊരച്ഛന് ജീവിക്കേണ്ടി വരുന്നു.
കുഞ്ഞിനെ, യൊറ്റയ്ക്ക് പുറത്തേക്ക്
വിടാൻ തോന്നുന്നേയില്ല
അപ്പോഴൊക്കെയോടിയെത്തുന്നു
ഒരു പൂക്കച്ചവടക്കാരന്റെ മുഖം
കച്ചവടക്കണ്ണുകൾ ആദ്യം പതിയുക
മൊട്ടുകളിലേക്കായിരിക്കുമല്ലോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ