നാമിന്നു രണ്ടു പേർ
നിളയുടെ തീരത്ത്
നാളെയുടെ നരകത്തെ
കണ്ടുകൊണ്ടിരിക്കുന്നു.
ഇന്നലെ നാണത്തിൻ,യില
ചൂടി നടക്കവേ
നാളെത്തെനിളയോർത്ത്
നെടുവീർപ്പിനാൽ നാം രണ്ടു
പേർ
കെട്ടിപ്പിണഞ്ഞുള്ള കൊടിക
ളായന്നു നാം
പൊട്ടിത്തെറിച്ചതും ആരുമേ
കണ്ടില്ല
ഇച്ഛയെ പുച്ഛിച്ചു തള്ളിയോർ
നിങ്ങൾ
തുടലു പൊട്ടിച്ചിന്ന് പെയ്യുന്ന
തെന്തിന്
പ്രണയങ്ങൾ പൂത്തുള്ള തീര
മിതോമനേ
ഇണയാക്കി തീർത്തതും
ഈ മണലോമനേ
നീൾമിഴി നിളയിന്ന്
നാളെണ്ണി നിൽക്കുന്നു
മിഴിയന്നടച്ചവർ
മൊഴിമുട്ടി നിൽക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ