പെണ്ണവൾ വാക്കിന്റെ വനമുല്ല
കൊണ്ടൊരു
കവിതകൊരുത്തെടുക്കുന്നു
കത്തുന്ന ചൂളയായു,യിരു,രുകു
മ്പോഴും
സഹനം സംഗീതമാക്കുന്നു
അവർണ്ണനീയമാ, മൊരിതിഹാസ
മാ,മവൾ
കണ്ണീരിലും ചിരി ,ചിന്തും പൂന്തിങ്കളും.
കണ്ണീർക്കടലിലിറക്കുവാനല്ല നാം
പൊൻമോതിരമവളെ,യണിയിപ്പൂ
ഊതിക്കാച്ചിയപൊന്നായി,യെന്നെന്നും
കാത്തുരക്ഷിക്കുവാനല്ലോ.
വേപഥു, വുണ്ടു ജീവിക്കേണ്ടവളല്ല,വൾ
സൗഭാഗ്യതാരമാകേണ്ടവൾ
നീലവാനം പോലകളങ്കമാഹൃദയം
എൻ കരളിൽ സ്നേഹാക്ഷരപ്പൂ
തീർക്കുവോൾ.
നന്മയെനട്ടുനനച്ചു വളർത്തു വോൾ
വാത്സല്യം പോറ്റീ വളർത്തുവോൾ
അല്ലിനെ പാടേ തൂത്തു വെടിപ്പാക്കും
അക്ഷതമെന്നുമെനിക്കവൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ