ഹിമക്കട്ടയായ്സിര
തണുത്തുറഞ്ഞീടവേ
പ്രണയോഷ്ണമായെ
ന്നിലെന്തിന്നു വന്നു നീ.
പിഞ്ഞിയപേശിയെ തുന്നി
വിടർത്തി
പഞ്ചേന്ദ്രിയങ്ങളിൽ ചൂടു പകർന്നു നീ
ഗന്ധകഗന്ധത്തെയാട്ടിയോടിച്ചെന്നിൽ
പനിനീർ സുഗന്ധങ്ങളെങ്ങും തളിച്ചു നീ
കോപങ്ങളെയാകെ കാമിതമാക്കി
കരളിൽ കവിത നിറച്ചുതരുന്നു നീ
ഒടുങ്ങിയ ദാഹങ്ങളെല്ലാമെ ചേർത്തെന്നിൽ
അന്തർദാഹത്തിനെ ഗർഭമണിയിച്ചു നീ
കണ്ണീർപുഴകളെയൊന്നാകെ
ചേർത്തെന്നിൽ
ചിരിയുടെ ചോലതൻ താളങ്ങൾ
തീർത്തു നീ
വേദനയൊട്ടാകെയൊപ്പിയെടുത്തെന്നിൽ
വയലിൻന്റെ സംഗീതധാരയൊഴുക്കി നീ
പ്രാണനിൽ പ്രണയത്തിൻ തീക്കാറ്റു
ണർത്തിച്ച്
പാരിജാതത്തിൻ കുളിർ നിറക്കുന്നു നീ.
നമ്മളേ നമ്മൾക്കു പങ്കുവെച്ചീടുവാൻ
ശമിക്കാതൊരാസക്തി സമുദ്രത്തിരകളായ്
മൃഗതൃഷ്ണയായുള്ളിൽ പിടഞ്ഞുണർ
ന്നീടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ