കാണുവാൻ കാത്തു നിന്നു ഞാനാരാവിന്നിടവഴിയിൽ
വെറുപ്പിൻ കറുപ്പു നിന്നിലെന്നുഞാ
നറിഞ്ഞിരുന്നില്ല
കാത്തുകാത്തു കഴച്ചു കണ്ണ്
വേരായ് വിരലുകൾ മണ്ണിലാഴ്ന്നിറങ്ങി
രാപാമ്പ് വന്നെന്നെ കൊത്തുന്ന നേരത്ത്
കാൽച്ചിലമ്പിട്ടു നീ ഉറഞ്ഞാടി നിൽക്കുന്നു
മുനകൂർത്ത മൗനത്താൽ മുറിവേൽപ്പിക്കുന്നു നീ
പാതിരാ പ്രാന്തായി പടർന്നേറുന്നു നീ
കടൽ മഞ്ഞുകട്ടയായ് മുഖത്തോടു
മുഖം നോക്കി
മിഴിമുന കൊണ്ടെന്നെ കുത്തിനോവി
ക്കുന്നു നീ
എപ്പോഴോ പിന്നെയായിരുട്ടിൽ കടലിലൂ
ടെങ്ങോ ഒഴുകി ഒലിച്ചു നീ മാഞ്ഞു പോയ്
പിന്നെ പടിഞ്ഞാട്ട് രാവസ്തമിക്കവേ
കെട്ടിപ്പുണർന്നു നാം ചുംബിച്ചു ചുംബിച്ചു
ചുവന്നു പുലരിയായ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ