കെട്ടടഞ്ഞ അടുപ്പിനരികിൽ
കണ്ണീരണിഞ്ഞ,വൻ നിൽക്കുന്നു.
നെഞ്ചിൻ കുടുക്കയുടെ വക്കിൽ
മഞ്ഞൾച്ചോറ് ഉണങ്ങി കിടക്കുന്നു
ദുഃഖത്തിൻ കാക്കക്കാലുകൾ
തട്ടിമറിച്ചു എള്ളും, പൂവും.
ഇന്ന് കർക്കടക വാവ്
അമ്മേ....മാപ്പ്!
ബലി കാക്ക മുരിക്കിലിരുന്ന്
പറയുന്നതെന്താണാവോ?
വേണ്ട, ബലി വേണ്ട
അമ്മ തൻ നിത്യബലി നീയാ-
കുമ്പോൾ എന്നാകുമോ?
വിറയ്ക്കുന്ന കൈകളിൽ,
തുടിക്കുന്ന നെഞ്ചിൽ
കണ്ണുനീരുപ്പിൽ അമ്മയുള്ളപ്പോൾ
എന്തിനു ബലിയെന്ന് അവനും
നിനപ്പൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ