കാലത്തിന്
ഒട്ടകപക്ഷിയുടെ വേഗം.
പൂത്തുലഞ്ഞ വസന്തം
ഇന്നലെയാണ്
കാലടികളിൽ നിന്നും
വഴുതി മാറിയത്.
ഏകാന്തതയുടെ ഇരുട്ട
റയിലേക്ക്
ഒച്ചപ്പാടുകളുടെ വെളിച്ച
ങ്ങൾ കടന്നു വരുന്നു
കരുണയുടെ കരുത്തായ
അച്ഛനും
സ്നേഹത്തിന്റെ മണ
മുള്ള അമ്മയും
പ്രാണന്റെ പ്രാണനായ
സഹോദരങ്ങളും.
കുഞ്ഞുനാളിന്റെ
കലപിലകൾ
പൂക്കളോടും, കിളിക
ളോടും, കറുകനാമ്പി
നോടും
കളി പറഞ്ഞ് ചിരിച്ച്
പരിഭവിച്ച് കരഞ്ഞ്
പനിനീർ പൂപോലെ
തുടുത്ത്
ഉണ്ണിമാങ്ങകൾ
ഉപ്പു കൂട്ടി തിന്ന്
മാങ്ങാച്ചുനമണങ്ങ
ളിൽ കുളിച്ച്.
വെയിൽ വല്ലാതെചാ
ഞ്ഞിരിക്കുന്ന ഈ
പ്രായത്തിലും
ഓർമ്മകൾക്ക് ബാല്യം.
ആരവങ്ങളൊഴിഞ്ഞ
മുറ്റത്ത്
അനാഥരായി
ഉണ്ണിമാങ്ങകൾ.
ചുനമണങ്ങൾ
വറ്റിയദേഹത്തിലിപ്പോൾ
ശവഗന്ധമുയരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ