കൂട്ടിലടച്ച പക്ഷിയെപ്പോലെ
തന്റെ ജീവിതത്തെ
ഒരു ചട്ടക്കൂടിൽ
ഒതുക്കിയിരിക്കുന്നു .
രാവിലെ കൃത്യ സമയത്ത്
ജോലിക്കിറങ്ങുന്നു
അവർ പറയുമ്പോൾ മാത്രം
ജോലി നിർത്തുന്നു
മുറിയിലേക്ക് തിരിച്ചു
പോകുന്നു.
ഒട്ടും ധൃതിയില്ല, പെട്ടെന്ന്
എവിടേയ്ക്കും പോകാനി
ല്ലെന്ന ഭാവത്തിൽ
നിൽക്കുമ്പോഴും
അയാൾ തിരഞ്ഞു
കൊണ്ടേയിരിക്കുന്നു
മരങ്ങളോ, നിഴലുകളോ
യില്ലാത്തമരുഭൂമിയിൽ
എന്നോകളഞ്ഞു പോയ
ജീവിതാർത്ഥത്തെ.
വർദ്ധിച്ചു വർദ്ധിച്ചുവരുന്ന ഒരു
ശബ്ദംകേൾക്കുമ്പോൾ
മനസ്സുകൊണ്ട്
മരുഭൂമിയെ ഉണർത്തുന്ന
ഒരുശബ്ദമുണരുന്നുണ്ടവരിൽ
തങ്ങളും ജീവിച്ചിരിപ്പുണ്ടെന്നും
തങ്ങളും ചലിക്കുന്ന ലോക
ത്തിന്റെ ഭാഗമെന്നുമോർ
ക്കുന്നുണ്ട്
എപ്പോഴും നമുക്കവർ ഒരു
കുന്നാണ്
കൂടുതൽ ഉയരത്തിലേക്കു
വളരുന്ന കുന്ന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ