അവൾ മുറ്റത്തെ ഇറവെള്ളത്തിലേക്ക്
നോക്കിയിരുന്നു
നിമിഷങ്ങൾ കൊണ്ട് പൊലിഞ്ഞു പോകുന്ന
നീർപ്പോളകളാണ് ജീവിതങ്ങൾ.
ഓർമ്മകളുടെ ഏതോ ഒരു സന്ധിയിൽ
അവൾ ബാല്യത്തിന്റെ അനാഥത്വത്തി ലേക്ക് പതിച്ചു
കോരിച്ചൊരിയുന്ന പകൽമഴ
സന്ധ്യയായിട്ടും നിലയ്ക്കുന്നില്ല
രാവിലെയിറങ്ങിയ അച്ഛൻ മയ്യലായിട്ടും
തിരിച്ചെത്തിയില്ല
അണമുറിയാത്ത കണ്ണീരായി അമ്മ.
രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല
തിരിച്ചു വന്നിട്ടില്ലയിന്നോളമച്ഛൻ
കാലത്തിന്റെ കണ്ണീർപ്പുഴയിൽ
അമ്മയും കാലം ചെയ്തു
ജീവിതത്തിന്റെ വ്യർഥതകൾ
നീർപ്പോളകൾ കാട്ടിത്തരുന്നു
തേങ്ങലുകൾ കണ്ണീർ തുള്ളിയായ്
ചിന്നിച്ചിതറുന്നു
ഓർമ്മകളെ നിങ്ങൾ നീർപ്പോളകളാകാതെ ഒച്ചായെന്തിനിഴയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ