വികാരവിവശയായ
കാമുകിയെപ്പോലെ
തണുപ്പ് നീലപ്പുതപ്പി
നുള്ളിൽ
അവനോടു പറ്റിച്ചേർന്നു.
പുലർകാല കാമനകളെ
മേയാൻവിട്ട്
അവൻമതി കെട്ടുറങ്ങി
കിഴക്കനാകാശത്ത്
വെളിച്ചത്തിന്റെ തുള്ളികൾ
പരന്നു
കഷ്ടതയുടെ കാണാക്കുരു
ക്കിൽ
അവൻ പുളഞ്ഞു
പുഴുക്കളരിക്കുന്ന ഓsപോലെ
ഒരു ജീവിതം
അടങ്ങാത്ത സ്നേഹത്തിന്റെ
ഒരു ചിരി
മായാത്ത ചുംബനത്തിന്റെ
ഒരു തുടിപ്പ്
സുഖം സ്ഫുരിക്കുന്നൊരാലസ്യം.
മരിച്ചു കൊണ്ടിരിക്കുന്ന
പ്രതീക്ഷയുടെ
ഒരു മരുപ്പറമ്പ്
ജീവിതത്തിന്റെ ഗതിവിഗതി
കളെ
കണ്ടവരാരുണ്ട്
മരിച്ചുകിടന്നാലും ചിരിച്ചിരി
ക്കുവാനുള്ള
ഒരു മനസ്സുമാത്രം ബാക്കിയുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ