കാലപ്പഴക്കത്താൽ
ഇടിഞ്ഞു തകർന്നു
ശരീരം.
എരിവയറിൽ
പൊരിയുന്ന വേദന.
കണ്ണീരുറവകൾ കവിൾ
ചുളിവിൽ പറ്റിക്കിട
ക്കുന്നു.
അകലെയൊരു
കുഞ്ഞിൻ കൈയ്യിലെ
അപ്പത്തെ
പേടിക്കണ്ണാലെ
നോക്കുന്നു.
സ്നേഹത്തിന്റെ
നനുത്ത അലകൾ
കുഞ്ഞിൻ ചുണ്ടിൽ
പൂവായ് വിരിഞ്ഞു.
കണ്ണു തുറിച്ച്
അലറി വരുന്ന മകനെ
ചുവന്നു തിണർത്ത
ദേഹാസ്വാസ്ഥ്യം
ഓർമ്മിപ്പിച്ചു.
പെറ്റ വയറിന്
വിശന്നു പോയതി
നാൽ
അനാഥത്വം
പക്ഷങ്ങളറ്റ് മണ്ണിൽ
പിടയുന്നു സ്നേഹ
പക്ഷി.
നിർജ്ജീവതയുടെ
ഒരു ശൂന്യത മാത്രം
മുന്നിൽ.
ഇനിയുമെങ്ങനെയാണ്
ഒരമ്മ
അനാഥയാകേണ്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ