ചുട്ടുപൊള്ളുന്ന
ഒരു രാത്രിയിലാണ്
ചാരിയിട്ട വാതിൽ മെല്ലെതുറന്ന്
പൂച്ചയെപ്പോലെ പതുങ്ങി പതുങ്ങി
നനുത്ത മാറിടം നെഞ്ചോടമർത്തി
അവൾ കെട്ടിപ്പിടിച്ചത്
പതുക്കെ പ്രണയത്തിന്റെ വരികളി
ൽനിന്നും
അവൾ വഴുതിയിറങ്ങി
ഭാവങ്ങൾ പലതും പകർന്നാടി
പൈതലായ്, തരുണിയായ്,
അമ്മയായ്.
അന്നൊന്നും കരുതിയിരുന്നില്ലല്ലോ
ഇങ്ങനെയാകുമെന്ന് !
പിന്നെ ,യെന്നാണവൾ
കലിയായത്
സ്വപ്നങ്ങളടെ ചിറകൊടിച്ച്
ചോര പ്രളയം സൃഷ്ടിച്ചത്
അല്ലലമുറകൾ പോലും പ്രളയ
ത്തിൽ മുക്കിയത്
മരണത്തിന്റെ തിരകൈകളാൽ
തീരങ്ങളെ പിളർത്തിയാഴ്ത്തിയത്
മണ്ണിലിഴയും പവിഴതൊത്തുകളെ
പിച്ചിക്കീറിയത്
കിനാക്കൾതൻ മാറാപ്പു പോലും
പേറുവാൻ കഴിയാത്തോർ ഞങ്ങൾ
മാറു പിളർക്കാനെങ്ങനെ ക്രൗര്യമേറി
നിന്നിൽ !
പ്രണയമായ് വന്ന് പ്രളയമായ് തീർ-
ന്നോളെ
കുരുക്ഷേത്ര മിനിയും പിറക്കുമെന്നോ-
തുന്നുവോ നീ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ