വിഭജനത്തിന്റെ വീറും വാശിയിലും
അഭിമാനം കൊള്ളുന്നവർ
മുറിവുകളെക്കുറിച്ച് ഓർക്കാറില്ല.
കാൽപ്പാടുകളെകവിതകളായി
കൊത്തിവെയ്ക്കുന്നവർ
പറിഞ്ഞു പോയ പ്രണയത്തെക്കുറിച്ച്
പറയുന്നില്ല.
ഇടുങ്ങിയ മുറികൾ ഇറങ്ങി വരുന്നു
എന്നിലേക്ക്
ദീനതയ്ക്ക്, വിലാപങ്ങൾക്ക് വിങ്ങി
പ്പൊട്ടുവാൻ പോലും ഇടമില്ലാത്തയിടം
നഷ്ടങ്ങളുടെ ആയിരം മുറിവുകൾ
ചങ്കിലേറ്റുന്നവർ
അറവുശാലയിലെന്ന പോലെ
നെറ്റിയിൽ നാമം ചാർത്തപ്പെട്ടവർ
അഭയാർത്ഥികൾ, അഗതികൾ
ഞരമ്പുകളിൽ വിഷം തിളക്കുന്നവർ -
തന്ന ബാക്കി പത്രങ്ങൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ