ക്ലോക്കിലെ പെൻഡുലം
ഞാത്തിയിട്ടോർമ്മയെ
അങ്ങോട്ടുമിങ്ങോട്ടും
തട്ടിക്കളിക്കുന്നു
രാവിന്റെ ഉന്മാദ ശാലയിൽ
സാഗരകന്യമാരൊത്തുള്ള
നൃത്തച്ചുവടുകൾ
സിരകളിൽ ചോരതൻ
സർപ്പ പുളച്ചലിൽ ഉതിർന്നു
വീഴുന്നൊരു
സീൽക്കാരനാദങ്ങൾ
സ്ഫടിക പാത്രത്തിലെ
രക്തച്ചുവപ്പിനെ
ആർത്തിയാൽ നൊട്ടിനുണ
ഞ്ഞുള്ള യൗവ്വനം
വിഗ്രഹമായുള്ള വിധ്വംസനങ്ങളെ
വിപ്ലവ ജ്വാലയിൽ വേവിച്ച
നാളുകൾ
ജന്മജന്മാന്തര പുണ്യങ്ങൾ തേടി
അലയുന്ന അർത്ഥമില്ലാത്ത
ജന്മങ്ങളെ
കർമ്മങ്ങൾ ചെയ്തു കാലത്തി
ന്റെ യർത്ഥമാം നിത്യസത്യ
ങ്ങളെ കാട്ടിക്കൊടുത്തവൻ
വേദന തിന്നു പിടയും മനസ്സിന്
വേദാന്തമല്ലാവിളമ്പേണ്ടതെന്നോ
തിയോൻ
കാലം കറുത്തും വെളുത്തും
കടന്നു പോയ്
പുഴകളിലെത്രയോ മഴകളൊ
ഴുകിപ്പോയ്
എങ്കിലും ഇന്നുമാ പൊള്ളും
ദിനങ്ങളെ
പെൻഡുലങ്ങോട്ടുമിങ്ങോട്ടു
മാട്ടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ