നീയെനിക്കാരുമല്ലെന്നാകിലും
നീയെനിക്കെല്ലാമെന്നറിയുന്നു ഞാൻ
നീ ചുരത്തിയുള്ളോരമൃതമല്ലോ
എന്നെ ഞാനാക്കീ വളർത്തിയത്
കോടി ജന്മങ്ങൾക്കു , മമ്മയാണെങ്കിലും
കന്യയായ്നീയെന്നും വാണിടുന്നു
എത്ര വെയിലിൻ തീ തിന്നുന്നു നീ
എത്ര പെയ്ത്തിൻ ജലം മോന്തുന്നു നീ
എന്തു പേരിട്ടു വിളിക്കും നിന്നെ?'
ഏതു വാത്സല്യത്താൽ മൂടും നിന്നെ
മക്കൾ കിരാതരായ് വാണിടുന്നു
കരുണവറ്റിക്കരൾ കറുത്തിടുന്നു
വെൺപ്രാക്കളെയവർ കൊന്നിടുന്നു
കഴുകുകളെയവർ വാഴ്ത്തിടുന്നു
ശലഭച്ചിറകു പറിച്ചിടുന്നു
ശവക്കൂനകൂട്ടിയുറഞ്ഞിടുന്നു
സഹനമെന്നാലതു നീയല്ലയോ
സ്നേഹമെന്നാലതു നീയല്ലയോ
എൻ മൺചെരാതു തെളിയിക്കുന്നുനീ
ഇരുളിൽ വിളക്കായ് ജ്വലിക്കുന്നു നീ
എന്നിലാനന്ദം നിറയ്ക്കുന്നു നീ
കൈപിടിച്ചെന്നേ നടത്തുന്നു നീ
എനിക്കെന്നുമമ്മയും, ഉൺമയും നീ
അറിവിന്റെ പാലാഴി തീർത്തവൾ നീ
അരുണോദയമായുണർത്തുവോൾ നീ
നീയെനിക്കാരുമല്ലെന്നാകിലും
നീയെനിക്കെല്ലാമെന്നറിയുന്നു ഞാൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ