അവളെന്നും പറയും:
രാവിലെ ഓഫീസിലേക്കിറങ്ങിയാൽ
ഉച്ചയ്ക്ക് ഊണിനിറങ്ങിയാൽ
വൈകുന്നേരം വീട്ടിലേക്കിറങ്ങിയാൽ
വീട്ടിലെ പട്ടിയേപ്പോലെ,യെന്നും
കൂടെ കൂടും മഴ.
ചരിച്ചുപിടിച്ച കുടയ്ക്കുള്ളിലേക്ക്
ലൈൻ ബസ്സിൽ വിദ്യാർത്ഥികളെ
തളളിക്കയറ്റുന്നതുപോലെ
മഴയെ തള്ളിക്കയറ്റും കാറ്റ്
നനഞ്ഞ വസ്ത്രങ്ങളിൽ ഒട്ടിച്ചേർന്ന്
തിരക്കുള്ള വാഹനത്തിലെ
പീഡനം പോലെ
മഴവിരലുകൾ തണുപ്പിന്റെ
അട്ടകളായി
ദേഹത്തിലിഴയും
ആളുകളറിഞ്ഞാലോ,യെന്ന
പേടിപോലെ
തട്ടിക്കളയാനാവാതെ അസ്വസ്ഥ-
തപ്പെടും
ഇന്ന്, അവളില്ല
ഈ തോരാമഴയിൽ അവളുടെ, _
യോർമ്മകൾ
കണ്ണീർ പെയ്ത്തായെന്നെ
നനയ്ക്കുന്നല്ലോ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ