കത്തിലെ വരികളെന്നെ കൊത്തി
ക്കീറുന്നു
കിഴക്കാം തൂക്കായ കുന്നിലേക്ക്
വലിച്ചിഴക്കുന്നു
ഉറക്കത്തിലും ഭ്രാന്തൻ കൊടുങ്കാറ്റി
നെയഴിച്ചു വിടുന്നു
തലയിലൊരു ചൂടൻ പാമ്പ് ആഞ്ഞു
കൊത്തുന്നു
അശാന്തനാളുകളുടെ ഓർമ്മകൾ
അവശിഷ്ടം പോലെ
അസ്വസ്ഥതയുണർത്തുന്നു
സന്തോഷിക്കേണ്ടുന്ന സായാഹ്നത്തി
ലേക്ക്
നിശ്ചലത കുടിയേറുന്നു
ചുഴിക്കുത്തിലേക്ക് ആണ്ടു പോകുന്നു
ചോദ്യങ്ങൾ ഉള്ളിന്റെ, യുള്ളിലെ
മണൽച്ചൂടിൽ വറുത്തു കോരിയിടുന്നു
തിരയാനില്ലിനി ഒരിടവും, കാത്തിരിക്കുന്ന
വളെ
കാലപ്പഴക്കത്താൽ മഞ്ഞച്ച കത്തിലെ കറുത്ത അക്ഷരങ്ങളെ
കരളോടു ചേർത്തു ഞാൻ നടക്കുന്നു
പടിഞ്ഞാറ് പകലിന്റെ ചിതാ പ്രവേശം
കഴിഞ്ഞിരിക്കുന്നു
ഇനി സമയമൊട്ടുമില്ല
അവസാനത്തെ വണ്ടി വരുന്നതിന്റെ
മുന്നറിയിപ്പ് പാളം തന്നു കഴിഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ