കുടത്തിന്റെ കുത്തിന് പിടിച്ച്
കൂവലിൽ നിന്ന് കയറി വരുന്നു
കർക്കടകത്തിലും അമ്മ.
അപ്പന്റെ അരക്കിറുക്കിൽ
മനംനൊന്തു പെയ്യുന്നു
തോരാത്ത മഴയായി അമ്മ.
പകലിരവില്ലാതെ കാലു വെന്ത
നായപോൽ
തീരാത്ത ദു:ഖമായ, ച്ഛൻ
ചില നേരമെങ്ങോ വെയിൽ
പാമ്പ് മറയുമ്പോൾ
സ്നേഹ നിറകുട, മച്ഛൻ.
അത്തരം നാളൊന്നിൽ
ജീവിത ദുരിതത്തിനുത്തരം
തേടി നടക്കേ
പശിയാൽപൊരിയുമാവയറി
നെയോർത്തൊരാൾ
പച്ചയിറച്ചി കൊടുത്തു.
ഇറച്ചിക്ക് കാൽ വന്നു കൈവന്നു
കവലയിൽ കാലനായ് നിന്നു
പാതിരാ കവലയിൽ പച്ചയിറച്ചി
യായ്
അച്ഛൻ ചമഞ്ഞു കിടന്നു.
അടക്കാത്ത കൂരയിൽ ആറിയ
കഞ്ഞിക്ക്
അമ്മ കാവലിന്നു ,മിരിപ്പൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ