ശൈശവം കൈതവം കാട്ടി നിൽക്കും
സ്മരണകളുണ്ടിന്നുമെന്റെയുള്ളിൽ
കൈതോലപ്പായ വിരിച്ചു വെച്ച്
കടപ്പുറമാക്കിയ കുഞ്ഞുനാള്
കൈത്തോട്ടിൽ കണ്ണിമീൻ ചൂണ്ടയിട്ട്
കാറ്റോട് കഥ ചൊല്ലിയുള്ള നാള്
ഇട്ടിയും കോലും കളിച്ചു കൊണ്ട്
എട്ടു നാടുംചുറ്റി വന്നനാള്
നെടിയ പിലാവിന്റെ പീടികയും
കണ്ണാഞ്ചിരട്ടയും മണ്ണപ്പവും
കൊത്തങ്കല്ലാട്ടവും ,ഗോലികളി
ഗോപാലനും, കള്ളക്കണ്ണനുമായ്.
ഒട്ടിയ വയറിലെ താളമേളം
ദിനചര്യയായിക്കഴിഞ്ഞ കാലം
പൊട്ടിയ സ്ലേറ്റിലേ തറ, പറയും
സ്കൂളിലെ ഉപ്പുമാവിൻ കൊതിയും
ഓർമ്മക്കിളിയോലപാറിടുന്നു
ഓണ മഴവില്ല് തൂകിടുന്നു
അഴലുകളെത്രയുണ്ടെന്നാകിലും
ശൈശവകാലമതെത്ര ഭംഗി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ