മുഴുപിക്കാതെപോയ
ഒരു കവിത
ചെതുമ്പലും, ചെകിളയുമായി
അവിടവിടെ ചിതറിക്കിടപ്പുണ്ട്
തട്ടിക്കുടഞ്ഞ്
അടുക്കിപ്പെറുക്കി
ബാക്കിക്കൂടി കണ്ടെടുത്ത്
പൂർത്തീകരിക്കണം
അലസതയുടെ
അലർജിയേൽക്കാതിരിക്കാൻ
ഏകാഗ്രതയുടെ
തൂവാല കൊണ്ട്
മൂക്കും, വായും മൂടിക്കെട്ടി
അവസാനം;
മിനുക്ക് പണിക്കായ്
വരണ്ടതൊണ്ടയിലേക്ക്
അക്ഷരവാരി കുറേശെ -
യൊഴിക്കവേ
അവസാന വരിയിലെത്തി -
യപ്പോൾ
ഞെട്ടിപ്പോയി.
"സർവ്വശക്തനായ ദൈവം
ഇത് പൂർത്തീകരിച്ചിരിക്കുന്നു"
താഴെ രണ്ടുവരികൂടി ഞാനെ-
ഴുതി
എങ്കിലിതിന്റെ ഉടമസ്ഥാവകാശം
എനിക്കല്ല
ഇത് ദൈവം തന്നെയെടുത്തു -
കൊൾക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ