ഭൂതകാലത്തിന്റെ ആത്മപ്രയാണങ്ങൾ
ഉള്ളിന്നിറയിറുമ്പിൽ സ്തസ്യമായിറ്റുന്നു
ഓരോരോ രസികത്തരങ്ങളോർത്തീടവേ
ആർപ്പൂവിളികേൾക്കാം കർണ്ണത്തി നോരത്ത്.
മാങ്ങാച്ചുനയുള്ള അവധികാലങ്ങളിൽ
കാറ്റായി മാമരക്കൊമ്പിലേറുന്നതും
കുത്തിയൊഴുകുന്ന പുഴതൻ കയങ്ങളിൽ
കുത്തിമറിഞ്ഞു മദിച്ചു കളിക്കയും
കയിപ്പും ,കവർപ്പും,പുളിയും,മധുരവും,
സ്വാദുകളോരോന്നു മാസ്വദിച്ചങ്ങനെ
കുന്നിൻ മുകളേറി കൂവിവിളിക്കയും
കണ്ണിനെ ദൂരേയ്ക്കു മേയാൻ വിടുകയും
സന്ധ്യതൻ ആകാശചരുവിലായ് സൂര്യന്റെ
ചെങ്കടൽ അലയടിച്ചെങ്ങും പരക്കയും
അങ്ങിങ്ങ് നിശ്ചല നൗകകൾ പോലയാ
വെള്ളമേഘങ്ങൾ നിരന്നു നിൽക്കുന്നതും
സ്നേഹമായമ്മതൻ നീണ്ടവിരലുകൾ
മുടിയിഴ,കോതി പരതി നടന്നതും
മിഴികൾ നനഞ്ഞു തേമ്പിടുന്ന വേളയിൽ
മാറോടടുക്കിസൂരക്ഷിതമാക്കിയും
പിടയും ശലഭമിഴികളെ ചുംബിച്ച്
പുലരിതൻ കാഴ്ച്ചതെളിച്ചു കാണിക്കയും
എന്തൊക്കെയോർമ്മകളിന്നുമെന്നുള്ള
ത്തിൽ
സ്തന്യമായിറ്റിറ്റു വീഴുന്നു മധുരമായ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ