കുന്നുകളുടെകോട്ടയ്ക്കുള്ളിൽ
കോടയുടെകൂടിയാട്ടത്തിൽ
തെറ്റി പക്ഷിയെപ്പോലെ
വളഞ്ഞു പുളഞ്ഞ റോഡിലൂടെ
മന്ദം നീങ്ങുന്നു ബസ്സ്.
നവോഢയെപ്പോലെ നാണിച്ച്
മലമടക്കിലേക്ക് മുഖം ചേർത്ത്
കാമിനിയെപ്പോലെ കടക്കണ്ണെറിഞ്ഞ്
വെൺനുരയിടുന്ന വെള്ളിച്ചിലങ്കകൾ
കിലുക്കി
കാത്തിരിപ്പുണ്ട് കോളേജ്.
ചിരിയുടെ ചെറുമണികിലുക്കി
കുറിമാനത്തിലെ അക്ഷരങ്ങളെ
കൊറിച്ച്
ചെറുകാറ്റ് കൂട്ടിക്കൊണ്ടു പോകു
ന്നുണ്ട് ഞങ്ങളെ
അതാ, തലയുയർത്തി നോക്കുന്ന
മലകൾക്കപ്പുറം
മൂവാറ്റുപുഴ ഓളങ്ങളിളക്കി
തുള്ളിച്ചാടുകയാവും
..............................
കുറിപ്പ് :- കോളേജ് -മൂകാംബിക കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് ആന്റ് റിസേർച്ച് സെന്റർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ