സ്വപ്ന ശലഭങ്ങൾ ജ്വര തൃഷ്ണകളായ് പറന്നുയരുന്നു
പുലരി വെള്ളശവക്കച്ച നീർത്തി പുതപ്പി
ക്കുന്നു ആശുപത്രിയെ
മരണത്തിന്റെ തണുപ്പിനരുകിൽ അവൻ
ചുട്ടുപൊള്ളി
ദിശകൾ ചൂണ്ടിയ റോഡിലൂടെ ആംബുല
ൻസിന്റെ നിലവിളിയുയർന്നു
കനകച്ചുണ്ടുകൾ നീട്ടിനിന്ന നെൽച്ചെടി
കൾക്കിടയിൽ
അവൾ നൽകിയത് നോവിന്റെ ഉമ്മകളെന്ന്
അവനറിയുന്നു
ചെളിവരമ്പിൽ തെന്നിവീണതും, തുടുത്ത
ബാല്യങ്ങൾ മഷിത്തണ്ട് തിരഞ്ഞതും
മിഴിവാർന്ന് കൺമുന്നിലിന്നും
ജലസ്ഫടികത്തിന്റെ പള്ളവീർപ്പുകളിൽ
മാനത്തുകണ്ണികൾ നീന്തി തുടിക്കുമ്പോൾ
വെള്ളത്തിൽ കുതിക്കുന്ന ജലകന്യയായ
വൾ
വടവൃക്ഷത്തിലെ വള്ളികളിൽ ഊഞ്ഞാല
യായവൾ
സ്നേഹത്തിന്റെ നിറകുടമായ്, സാന്ത്വന
ത്തിന്റെ മലരികൾ തീർത്തവൾ
ജീവന്റെ ജീവനായ് ഒപ്പം കൂടിയവൾ
മഴവെള്ളത്തിലൂടോടിക്കളിച്ച പെൺകു ട്ടിയുടെ
ചേറലിഞ്ഞ കാൽവെള്ളയുടെ അരികി
ലെന്നപോലെ
അവളുടെ പാദത്തിനരികിലവൻ
വെള്ളാരങ്കല്ലുപോലുള്ള ആ കണ്ണുകൾ
ഒന്നുകൂടി തുറക്കുമെന്ന,യാശയാൽ
ആ കൈയ്യുകൾ തനിക്കു നേരെ ഒന്നുകൂടി
ഉയരുന്നതും കാത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ