കാറ്റുതീ ,യെറ്റുന്ന മെയ്മാസ പുലരിയിൽ
കനൽക്കൂനയായ് പൊങ്ങി നിൽക്കുന്നു
സൂര്യൻ
കവിതയാം കാർമുകിൽപെണ്ണവൾ
വന്നൊന്നെത്തിനോക്കുന്നില്ല നാലുദിക്കൊ
ന്നിലും
ജലമൊരു ജലരേഖയായി മാറീടുന്നു
പുഴകൾ പുഴുവായി ജന്മമൊടുങ്ങുന്നു
വിയർപ്പിന്റെ വാരിധി തിരയടിച്ചെത്തുന്നു
പൊള്ളുംപനി പത്തിവിടർത്തി നിന്നാടുന്നു
തലതിരിഞ്ഞുള്ള പനി പിടിച്ചുലയ്ക്കുന്നു
ദുസ്സഹം ചുമ,യെല്ലു നുറുക്കിയെണ്ണീടുന്നു
വിശപ്പിനെ പരതുന്ന, ടുക്കളയിൽ കുഞ്ഞു
ങ്ങൾ
ഒരുവൾ കരച്ചിൽ തുടച്ചിരിക്കുന്നിങ്ങ്
ഇരുളാണ്ട ജീവിതം വവ്വാൽച്ചിറകടിയൊ ച്ചയായ് പൊങ്ങുന്നു
പൊലിയുന്നുവോ ജീവൻ
പുറമേ വെയിൽച്ചൂട് തിളച്ചുയരുമ്പോഴും
അകമെദു:ഖത്തിൻ,ഘോര മാരി ചൊരി
യുന്നു
മേഘഖഗങ്ങൾ പറന്നോരു വാനം
പന്തമായ് കത്തിജ്വലിക്കുന്ന നേരം
മണ്ണിൽ പനിക്കുളിർ വിറഞ്ഞു തുള്ളീടുന്നു
വാക്കു മുറിഞ്ഞു മൗനത്തിൽ വീണുടയുന്നു
കാറ്റുതീ ,യെറ്റുന്ന മെയ്മാസ പുലരിയിൽ
കനൽക്കൂനയായ് പൊങ്ങി നിൽക്കുന്നു
സൂര്യൻ
കവിതയാം കാർമുകിൽപെണ്ണവൾ
വന്നൊന്നെത്തിനോക്കുന്നില്ല നാലുദിക്കൊ
ന്നിലും
ജലമൊരു ജലരേഖയായി മാറീടുന്നു
പുഴകൾ പുഴുവായി ജന്മമൊടുങ്ങുന്നു
വിയർപ്പിന്റെ വാരിധി തിരയടിച്ചെത്തുന്നു
പൊള്ളുംപനി പത്തിവിടർത്തി നിന്നാടുന്നു
തലതിരിഞ്ഞുള്ള പനി പിടിച്ചുലയ്ക്കുന്നു
ദുസ്സഹം ചുമ,യെല്ലു നുറുക്കിയെണ്ണീടുന്നു
വിശപ്പിനെ പരതുന്ന, ടുക്കളയിൽ കുഞ്ഞു
ങ്ങൾ
ഒരുവൾ കരച്ചിൽ തുടച്ചിരിക്കുന്നിങ്ങ്
ഇരുളാണ്ട ജീവിതം വവ്വാൽച്ചിറകടിയൊ ച്ചയായ് പൊങ്ങുന്നു
പൊലിയുന്നുവോ ജീവൻ
പുറമേ വെയിൽച്ചൂട് തിളച്ചുയരുമ്പോഴും
അകമെദു:ഖത്തിൻ,ഘോര മാരി ചൊരി
യുന്നു
മേഘഖഗങ്ങൾ പറന്നോരു വാനം
പന്തമായ് കത്തിജ്വലിക്കുന്ന നേരം
മണ്ണിൽ പനിക്കുളിർ വിറഞ്ഞു തുള്ളീടുന്നു
വാക്കു മുറിഞ്ഞു മൗനത്തിൽ വീണുടയുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ