അടിമാലിയുടെ അടിവാരത്തിലൂടെ
കോതമംഗലം ചുരത്തിലൂടെ
മലമ്പള്ളകളിലൂടെ വളഞ്ഞ് പുളഞ്ഞ് .
അങ്ങകലെ നാടൻ പെണ്ണിന്റെ
നിറഞ്ഞ മാറിടം പോലെ
മുഴുത്ത കുലകൾ തുളുമ്പി നിൽക്കുന്ന
തെങ്ങ്
മേഘങ്ങളില്ലാത്ത ആകാശത്തു നിന്ന്
കോടമഞ്ഞിറങ്ങി വന്ന് ചായത്തോട്ടങ്ങളെ
തൊട്ടുതലോടുന്നു
പച്ചക്കരിമ്പടം പുതച്ച് വെയിലു കായാനിരി
ക്കുന്ന
ചന്തക്കാരിയായ മലവാസി പെണ്ണിനെ
പ്പോലെ മൂന്നാറ്
വെയിലിന് നിലാവിന്റെ തണുപ്പ്
പച്ചവിരിപ്പിലൊരു വസന്തമായി റോസ്ഗാർ ഡൻ
എക്കോ പോയന്റിൽ കുഞ്ഞുബോട്ടിൽ
ചിരി മണി തൂവി തുഴഞ്ഞു പോകുന്ന
യുവമിഥുനങ്ങൾ
വിസ്മയത്തിന്റെ വിരുന്നൊരുക്കി ടോപ്
സ്റ്റേഷൻ
മഞ്ഞണിഞ്ഞ കുന്നുകൾ പച്ച കൈകളാൽ
മാടി വിളിക്കുന്ന
അനന്തവിഹായസ്.
ഹിൽ പാലസിൽ ചരിഞ്ഞു കിടക്കുന്നു
ഉച്ചമയക്കത്തിലെന്നോണം ബുദ്ധൻ
മ്യൂസിയത്തിൽ കാണാം ശിലായുഗം
മാനവ ചരിത്രത്തിന്റെ പുതുപ്പിറവിയായ
കൃഷി ആരംഭം
ആദി മലയാളമായ വട്ടെഴുത്തുകൾ.
മറൈൻഡ്രൈവിലൊരു ബോട്ടു സഞ്ചാരം
ഡോൾഫിന്റെ ഉല്ലാസയാത്ര, മണ്ണുമാന്തി
കപ്പൽ, ചീനവലകൾ,
അറബിക്കടലിന്റെ റാണി, ചരിത്രങ്ങൾ
കാത്തു സൂക്ഷിച്ച പാലസ്, ഗുതാമുകൾ
കഴിഞ്ഞകാല പ്രതാപത്തിന്റെ അവശേഷിപ്പുകൾ
യാത്രകൾ ഉല്ലാസങ്ങൾ മാത്രമല്ല നൽകു
ന്നത്
അറിവുകളുമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ