ഓർമ്മയുടെ തീരത്ത്
അമ്മ മാത്രമെയുള്ളു
അമ്മിഞ്ഞമണമാണെന്നമ്മയ്ക്ക്
സഹനത്തിന്റെ സഹ്യപർവ്വതം
സ്നേഹത്തിന്റെ സരയൂ നദി
ദു:ഖത്തിന്റെ ചാവുകടലിൽ
ചലനമറ്റു ഞാൻ പൊങ്ങിക്കിടക്കുമ്പോഴും
ചപലമോഹത്തിരകളിൽ നിറഞ്ഞാടി
യപ്പോഴും
കിനിയുന്ന മധുരമൊഴിയാൽ
കരം പിടിച്ചാളമ്മ
ഉടുമുണ്ടിൻ കോന്തലയാൽ കണ്ണീരൊപ്പു
മ്പോഴും
ഉപ്പിട്ടകഞ്ഞിവെള്ളത്താൽ വിശപ്പാറ്റി
തന്നവളെന്നമ്മ
കരുണതൻ കുളിർക്കാറ്റായെന്നു മരി
കിലമ്മ
കരിപടർന്ന കണ്ണുകളിൽ കടലൊളി
പ്പിച്ചാളമ്മ
പുലരിയായിന്നും പൂത്തുനിൽക്കുന്നമ്മ
പുതുജീവനേകിയെനെ പിച്ചവെപ്പിക്കുന്നമ്മ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ